വനത്തിനുള്ളില്‍ നിന്നും കുടിയൊഴുപ്പിച്ച കുടുംബങ്ങള്‍ക്ക് അവഗണന: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Read Time:1 Minute, 57 Second

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കൊമ്മന്‍ചേരി വനത്തില്‍ നിന്ന് ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയൊഴുപ്പിച്ച കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസറും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കൊമ്പന്‍മൂല സെറ്റില്‍മെന്റിലാണ് 14 കുടുംബങ്ങളെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇവരെ കാടിനുള്ളില്‍ നിന്നും കുടിയിറക്കിയത്. ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയില്ല. വനത്തിനുള്ളില്‍ നിന്ന് കുടിയൊഴുപ്പിക്കപ്പെട്ട 6 കുടുംബങ്ങള്‍ക്ക് 6 താത്ക്കാലിക ടെന്റുകളാണ് ഒരുക്കിയത്. താത്ക്കാലിക കൂരകള്‍ നാശത്തിന്റെ വക്കിലാണ്. കുടിവെള്ളം, ശുചിമുറി സൗകര്യങ്ങളും മരുന്നും വൈദ്യുതിയും ഇവര്‍ക്ക് നിഷേധിക്കുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles