ആദിവാസി ക്ഷേമം: ‘ഒപ്പം’ പദ്ധതിയുമായി കേരള വെറ്ററിനറി സര്‍വകലാശാല

ലക്കിടി പ്രിയദര്‍ശിനി കോളനിയില്‍ ഒപ്പം പദ്ധതി രണ്ടാം ഘട്ടം കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട്ടിലെ ആദിവാസി മേഖലകളില്‍ മ്യഗസംരക്ഷണ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ സുസ്ഥിര ഉപജീവനമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനു കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല നടപ്പിലാക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. ലക്കിടി പ്രിയദര്‍ശിനി ഗ്രാമത്തില്‍ 12-ഓളം കുടുംബങ്ങള്‍ക്ക് രണ്ടു മാസം പ്രായമായ മുട്ടക്കോഴികളും കോഴിത്തീറ്റയും സൗജന്യമായി നല്‍കിയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. പ്രിയദര്‍ശിനി കോളനി പരിസരത്ത് നടത്തിയ ചടങ്ങില്‍
മുട്ടക്കോഴി വിതരണം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ശശീന്ദ്രനാഥ് നിര്‍വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. വെസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, വാര്‍ഡ് മെംബര്‍ എന്‍.കെ.ജേ്യാതിഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ് പദ്ധതി വിശദീകരണം നടത്തി. സര്‍വകലാശാല പൗള്‍ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അബ്ദുല്‍ മുനീര്‍ ക്ലാസെടുത്തു. ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ.ടി.എസ്.രാജീവ് സ്വാഗതവും,ഡാറ്റ കലക്ഷന്‍ അസിസ്റ്റന്റ് ഇ.സി.ജമുന നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles