മുത്തശ്ശി പ്ലാവിന് മനുഷ്യചങ്ങലയൊരുക്കി കുന്താണി സ്‌കൂളിലെ കുരുന്നുകള്‍

കുന്താണി സ്‌കൂളിലെ കുരുന്നുകള്‍ മുത്തശ്ശി പ്ലാവിന് മനുഷ്യചങ്ങലയൊരുക്കുന്നു

സുല്‍ത്താന്‍ ബത്തേരി: മുത്തശ്ശി പ്ലാവിന് ചുറ്റും മനുഷ്യചങ്ങല തീര്‍ത്ത് കുന്താണി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതിലുപരി അവയുടെ പരിപാലനവും സംരക്ഷണവുമാണ് പ്രധാനമെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കുന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ മനുഷ്യചങ്ങല. മുത്തശ്ശിപ്ലാവിന് കൂട്ടൊരുക്കാം, പ്രകൃതിയെ സംരക്ഷിക്കാം എന്നെഴുതി കുട്ടികള്‍ തന്നെ തയ്യാറാക്കിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു മനുഷ്യചങ്ങല തീര്‍ത്തത്.

കുന്താണി സ്‌കൂള്‍ മുറ്റത്തെ മുത്തശ്ശി പ്ലാവ്


1950-ല്‍ സ്‌കൂള്‍ സ്ഥാപിതമായ കാലം മുതല്‍ സ്‌കൂളിനൊപ്പം വളര്‍ന്നുവന്ന മുത്തശ്ശി പ്ലാവ് ഇന്നും സ്‌കൂള്‍ മുറ്റത്ത് ഗരിമയോടെ കുന്താണിയുടെ അടയാളമുഖമായി നിലകൊള്ളുകയാണ്. പ്ലാവിനു ചുറ്റും വിവിധ വര്‍ണ്ണങ്ങളില്‍ തണലിരിപ്പിടമൊരുക്കിയും നെയിംടാഗ് തൂക്കിയും കൂടുതല്‍ ഭംഗിയോടെയും ആരോഗ്യത്തോടെയും മുത്തശ്ശിപ്ലാവിനെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരിപാലിക്കുന്നു. പരിപാടികള്‍ക്ക് ഹെഡ്മിസ്ട്രസ് പി.പി ഗീത ടീച്ചര്‍, അധ്യാപകരായ മുഹമ്മദ് സലാഹുദ്ദീന്‍, മാണിക്കുഞ്ഞ് ഒ.പി, ബിന്ദു കെ ജോസ്, സിസിലി കെ.കെ, സനിത ടി.സി, ശാലിനി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles