പരിസ്ഥിതി ലോല മേഖല: രാഹുല്‍ ഗാന്ധി എം.പി മുഖ്യമന്ത്രിക്കു കത്തയച്ചു

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നപരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു രാഹുല്‍ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. സുപ്രീം കോടതി വിധിയയുടെ പശ്ചാത്തലത്തില്‍ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍നിന്നു ഒഴവാക്കുന്നതിനു
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും, കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണം. കോടതി ഉത്തരവുപ്രകാരം ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയില്‍ വരും. ഒരു കിലോമീറ്റര്‍ കുറഞ്ഞ ദൂരപരിധി എന്നതില്‍ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധം ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയേയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്നു സമീപിക്കാമെന്നും ഇവയുടെ ശുപാര്‍ശകള്‍ പരിഗണിക്കുമെന്നും കോടതി ഉത്തരവിലുണ്ട്. ഈ സാധ്യത സര്‍ക്കാര്‍ പരമാവധി ഉപയോഗപ്പെടുത്തണം. പ്രശ്‌ന പരിഹാരത്തിനു എല്ലാ നിയമ സാധ്യതകളും തേടണം.
ബഫര്‍ സോണ്‍ വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാര്‍ഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക വര്‍ധിക്കുകയാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാല്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തുന്നത് ഗ്രാമവാസികളായ ജനങ്ങളുടെ ജീവിതമാര്‍ഗങ്ങളെ തടസ്സപ്പെടുത്തും. അവരില്‍ പലരും സംരക്ഷിത പ്രദേശങ്ങളില്‍ തലമുറകളായി സമാധാനപരമായി സഹവസിക്കുന്നുവരാണെന്നും കത്തില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles