തിരിച്ചടവിന് സാവകാശം തന്നിരുന്നുവെങ്കില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലായിരുന്നു: ടോമിയുടെ ഭാര്യ

പുല്‍പള്ളി: വായ്പ അടയ്ക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സാവകാശം തന്നിരുവെങ്കില്‍ തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലായിരുവെന്ന് ഇരുളത്ത് ആത്മഹത്യ ചെയ്ത ടോമിയുടെ ഭാര്യ പുഷ്പ പറഞ്ഞു. ബാങ്ക് അധികൃതരോട് കേണപേക്ഷിച്ചിട്ടും ചെവികൊണ്ടില്ലെന്നും ബാങ്കിലെ കുടിശിക 16 ലക്ഷം രുപ അടച്ചാല്‍ തന്റെ ഭര്‍ത്താവിനെ തിരിച്ചു തരാന്‍ തയ്യാറാകുമോയെന്നും അവര്‍ ചോദിച്ചു. 3 ലക്ഷം രുപയുമായി ബാങ്കിലെത്തിയിട്ടും ജപ്തി നടപടിയില്‍ നിന്ന് പിന്‍മാറാതെ ബാങ്ക് റിക്കവറി ഓഫീസര്‍മാര്‍ നടപടികളുമായി മുന്നോട്ടു പോയതാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്യാന്‍ കാരണമായത്. ബാങ്കില്‍ നിന്നുള്ള ജപ്തി ഒഴിവാക്കാന്‍ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി പണയം വച്ചാണ് രൂപ ബാങ്കില്‍ അടച്ചത്. എന്നാല്‍ ബാങ്കിന്റെ കടുംപിടിത്തം ഭര്‍ത്താവ് ടോമിയെ വേദനിപ്പിച്ചതായും പുഷ്പ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles