വയനാട്ടില്‍ ജൂണ്‍ മഴയില്‍ 65 ശതമാനം കുറവ്

വയനാടിന്റെ വിവിധ ഭാഗങ്ങൡ ജൂണില്‍ പെയ്ത മഴയുടെ വിവരം.

കല്‍പറ്റ: വയനാട്ടില്‍ ജൂണില്‍ പെയ്ത മഴയുടെ അളവില്‍ വന്‍ കുറവ്. ഇന്ത്യ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകൂട്ടിയതനുസരിച്ച് ജൂണില്‍ ജില്ലയില്‍ ശരാശരി മഴ 732.8 മില്ലി മീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാല്‍ 2022 ജൂണ്‍ ഒന്നു മുതല്‍ 30 വരെ ശരാശരി 251.2 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
ജില്ലയില്‍ 71 പ്രദേശങ്ങളില്‍ സ്ഥാപിച്ച മഴമാപിനികളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുണിലെ മഴയുടെ ശരാശരി അളവ് കണക്കാക്കിയത്. ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് മട്ടിലയം ഭാഗത്താണ് (825 മില്ലി മീറ്റര്‍). ലക്കിടി(746.8 മി.മീ), സുഗന്ധഗിരി(500.2 മി.മീ), കുറിച്യര്‍മല(478 മി.മീ) എന്നിങ്ങനെയും മഴ പെയ്തു. മധ്യ വയനാട്ടില്‍ 200 മി.മീ മുതല്‍ 300 മി.മീ വരെ മഴയാണ് ലഭിച്ചത്. കിഴക്കേ വയനാട്ടില്‍ ലഭിച്ച മഴയുടെ അളവ് താരതമ്യേന കുറവാണ്. തോല്‍പ്പെട്ടി (107.6 മി.മീ), അപ്പപ്പാറ(80.8 മി.മീ), കാട്ടിക്കുളം (78.1മി.മീ) എന്നിങ്ങനെയാണ് മഴ പെയ്തത്. ഏറ്റവും കുറവ് മഴ ലഭിച്ചത് ബാവലിയിലാണ്(48.5 മി.മീ). ജൂണില്‍ 13 ദിനങ്ങളില്‍ ജില്ലയില്‍ മഴ പെയ്തില്ല.

0Shares

Leave a Reply

Your email address will not be published.

Social profiles