ജലസംരക്ഷണം: വയനാട്ടില്‍ 58 അമൃത് ജലാശയങ്ങള്‍ ഒരുങ്ങുന്നു

കല്‍പറ്റ: ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ അമൃത് സരോവര്‍ പദ്ധതിയില്‍ 58 ജലാശയങ്ങള്‍ ഒരുങ്ങുന്നു. നൂല്‍പ്പുഴ പഞ്ചായത്ത് -12, കോട്ടത്തറ-രണ്ട്, എടവക-രണ്ട്, തവിഞ്ഞാല്‍-രണ്ട്, തിരുനെല്ലി-നാല്, കണിയാമ്പറ്റ-മൂന്ന്, മുള്ളന്‍കൊല്ലി-മൂന്ന്, പൂതാടി-അഞ്ച്, പുല്‍പള്ളി-നാല്, അമ്പലവയല്‍-മൂന്ന്, മീനങ്ങാടി-രണ്ട്, നെന്‍മേനി-ആറ്, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, വെങ്ങപ്പള്ളി, തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം-ഒന്നുവീതം എന്നിങ്ങനെയാണ് അമൃത് സരോവര്‍ ഒരുങ്ങുന്നത്. കോട്ടത്തറ, പൊഴുതന, എടവക, തൊണ്ടര്‍നാട്, കണിയാമ്പറ്റ, നെന്‍മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ 11 സൈറ്റുകളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തി അമൃത് സരോവര്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മൈനര്‍ ഇറിഗേഷന്‍, ഫിഷറീസ്, ഫോറസ്റ്റ്, ശുചിത്വ മിഷന്‍, ഗ്രൗണ്ട് വാട്ടര്‍ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് അമൃത് സരോവര്‍ സൈറ്റുകള്‍ കണ്ടെത്തിയത്. ഓരോ അമൃത് സരോവറിനും ഒന്നുവീതം പഞ്ചായത്ത് പ്രതിനിധിയും പഞ്ചായത്ത് ലെവല്‍ ഓഫീസറും ഉള്‍പ്പടെ രണ്ട് പ്രഭാരിമാരെ കണ്ടെത്തി പരിശീലനം നല്‍കിയിട്ടുണ്ട്. പ്രഭാരിമാരുടെ മേല്‍നോട്ടത്തിലാണ് ഓരോ അമൃത് സരോവറിന്റെയും പ്രവൃത്തി നടത്തുന്നത്. പൊതുജന പങ്കാളിത്തത്തോടെ അലങ്കാരച്ചെടികള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഒരുക്കി ഓരോ അമൃത് സരോവരും ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും.
ഗ്രാമവികസന, ഭൂവിഭവ, കുടിവെള്ള-ശുചിത്വ, ജലവിഭവ വകുപ്പുകളുടെയും പഞ്ചായത്ത് രാജ് മന്ത്രാലയം, വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷനും ജിയോഇന്‍ഫോര്‍മാറ്റിക്‌സും സാങ്കേതിക പങ്കാളികളാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പതിനഞ്ചാമാത് ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ ഗ്രാന്റുകള്‍, പി.എം.കെ.എസ്.വൈ, സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് സ്‌കീമുകള്‍ തുടങ്ങിയവയിലൂടെയാണ് ആവശ്യമായ തുക കണ്ടെത്തുന്നത്.
സ്വാതന്ത്ര്യ സമര സേനാനികള്‍, അവരുടെ കുടുംബാംഗങ്ങള്‍, പദ്മ അവാര്‍ഡ് ജേതാവ്, പ്രദേശത്തെ മുതിര്‍ന്ന പൗര•ാര്‍ എന്നിവര്‍ മിഷനില്‍ പങ്കാളികളാകും. 2023 ഓഗസ്റ്റ് 15നകം ഇന്ത്യയില്‍ 50,000 അമൃത് ജലാശയങ്ങള്‍ നിര്‍മിക്കുന്നതിനാണ് മിഷന്‍ ലക്ഷ്യമിടുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles