പ്ലാസ്റ്റിക്; വ്യാപാരികള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍

മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ മുനിസിപ്പല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമ്യ ക്ലാസെടുക്കുന്നു

മാനന്തവാടി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയുടെ സഹകരണത്തോടെ വ്യാപാരികള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സെമിനാര്‍ ചര്‍ച്ച നടത്തി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന കാരിബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലെയിറ്റ്, ഗ്ലാസ് തുടങ്ങിയവ ഒഴിവാക്കാന്‍ തീരുമാനിച്ചു,
ബദല്‍ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. നിരോധിക്കപ്പെട്ട മറ്റ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയം നല്‍കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ നിര്‍ദ്ദേശങ്ങളും വ്യാപാരികള്‍ സ്വീകരിക്കേണ്ട കാര്യങ്ങളും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രമ്യ, അജിത് എന്നിവര്‍ വിശദീകരിച്ചു. മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടരി പി.വി മഹേഷ്, ട്രഷറര്‍ എന്‍.പി ഷിബി, എന്‍.വി അനില്‍കുമാര്‍, കെ.എക്‌സ് ജോര്‍ജ്, സി.കെ സുജിത്, ജോണ്‍സണ്‍ ജോണ്‍ ഷൈലജ ഹരിദാസ് റോബി ചാക്കൊ, ഇക്ബാല്‍, ദീപ്തിഷ് പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles