വനം വകുപ്പ് നിലപാട് തിരുത്തണം-പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി നഗരസഭ മുന്‍ അധ്യക്ഷന്‍ സി.കെ. സഹദേവനു സഞ്ചരിച്ച സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ സംഭവത്തില്‍ വനം വകുപ്പ് മനുഷ്യാവകാശ കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ട് തിരുത്തണമെന്നു പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ചല്ല സഹദേവനു പരിക്കേറ്റതെന്നാണ് വനം വകുപ്പ് മനുഷ്യാവകാശ കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടില്‍. ഇതു വസ്തുതകള്‍ക്കു നിരക്കുന്നല്ല. രാത്രി ഏഴിനാണ് ബീനാച്ചിക്കും ദൊഡ്ഡപ്പന്‍കുളത്തിനുമിടയില്‍ അപകടം ഉണ്ടായത്. ഇതിനു ദൃക്‌സാക്ഷികള്‍ ഉണ്ട്. പ്രദേശത്ത് കടുവയുടെയും കാട്ടുപന്നിയുടെയും സാന്നിധ്യം വനം വകുപ്പ് അംഗീകരിച്ചതാണ്. സംഭവം ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അന്നുതന്നെ അന്വേഷിച്ചതും പന്നി നെടുകെ ഓടിയതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടു ചെയ്തതുമാണ്. എന്നിട്ടും മനുഷ്യാവകാശ കമ്മീഷനു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യം വനം വകുപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തണം. സഹദേവനു ചികിത്സാചെലവും നഷ്ടപരിഹാരവും നല്‍കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles